أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقًا
നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. (ഖു൪ആന്‍:71/15)
وَجَعَلْنَا ٱلسَّمَآءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ ءَايَٰتِهَا مُعْرِضُونَ
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു. (ഖു൪ആന്‍:21/32)
وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا
(അന്ത്യനാളിൽ) ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും. (ഖു൪ആന്‍:78/19)
إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്. (ഖു൪ആന്‍:7/40)
ജിബ്‌രീലിനോടൊപ്പമുള്ള നബി ﷺ യുടെ മിഅ്റാജ് യാത്ര വിവരിക്കുന്ന സുദീർഘമായ ഹദീസിലെ ഒരു ഭാഗം കാണുക:
ثُمَّ عَرَجَ بِنَا إِلَى السَّمَاءِ فَاسْتَفْتَحَ جِبْرِيلُ فَقِيلَ مَنْ أَنْتَ قَالَ جِبْرِيلُ . قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ . قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ . فَفُتِحَ لَنَا
പിന്നെ ജിബ്രീൽ എന്നെ ഉപരിയിലേക്ക് കൊണ്ടുപോയി. ജിബ്രീൽ (വാതിൽ) തുറക്കാൻ ആവശ്യപ്പെട്ടു, അപ്പോൾ ചോദിക്കപ്പെട്ടു: നീ ആരാണ്? (മറുപടി) പറഞ്ഞു: ജിബ്രീൽ. ചോദിക്കപ്പെട്ടു: നിന്റെ കൂടെ ആരാണ്? (മറുപടി) പറഞ്ഞു: മുഹമ്മദ്. ചോദിക്കപ്പെട്ടു: അദ്ദേഹം അയക്കപ്പെട്ടതാണോ? (മറുപടി) പറഞ്ഞു: തീർച്ചയായും അദ്ദേഹം അയക്കപ്പെട്ടതാണ്. അപ്പോൾ (വാതിൽ) നമുക്കായി തുറക്കപ്പെട്ടു ……. (ബുഖാരി)
ആകാശങ്ങളുടെ എണ്ണം ഏഴാണെന്നും ആകാശങ്ങൾക്ക് കവാടമുണ്ടെന്നും ഇസ്ലാമിക പ്രമാണങ്ങളാൽ സ്ഥിരപ്പെട്ടതാണ്. ഏതാനും ചില തെളിവുകൾ മാത്രമാണ് മേൽ ഉദ്ധരിച്ചിട്ടുള്ളത്.
ആകാശ കവാടങ്ങൾ തുറക്കപ്പെടുന്ന ചില പ്രത്യേക സമയങ്ങളും, പ്രാർത്ഥനകളും പ്രവർത്തനങ്ങളുമുണ്ട്. അതിനെ കുറിച്ചാണ് താഴെ വിവരിക്കുന്നത്.
സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയതു മുതൽ ളുഹ്ര്‍ നമസ്കാരം നിർവ്വഹിക്കുന്നതുവരെ
عَنْ أَبِي أَيُّوبَ، قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إنَّ أبوابَ السماءِ تُفْتحُ إلى زوالِ الشمسِ ، فلا تُرْتَجُ حتى يُصلَّى الظهرُ ، فأحبُّ أن يُصعدَ لي فيها خيرٌ
അബൂഅയ്യൂബുൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റുമ്പോൾ ആകാശ കവാടങ്ങൾ തുറക്കപ്പെടും, ളുഹ്ര്‍ നമസ്കാരം നിർവ്വഹിക്കുന്നതുവരെ അവ അടക്കപ്പെടുന്നില്ല. അതിലൂടെ (ആ സമയം സൽകര്‍മ്മങ്ങളിലൂടെ) എനിക്ക് നന്മ ഉയരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. (صحيح الجامع)
عَنْ عَبْدِ اللَّهِ بْنِ السَّائِبِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي أَرْبَعًا بَعْدَ أَنْ تَزُولَ الشَّمْسُ قَبْلَ الظُّهْرِ وَقَالَ “ إِنَّهَا سَاعَةٌ تُفْتَحُ فِيهَا أَبْوَابُ السَّمَاءِ وَأُحِبُّ أَنْ يَصْعَدَ لِي فِيهَا عَمَلٌ صَالِحٌ ” .
അബ്ദില്ലാഹിബ്നു സ്സാഇബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയ ശേഷം ളുഹ്റിന് മുമ്പ് നാല് റക്അത്ത് (സുന്നത്ത്) നമസ്കാരം നി൪വ്വഹിക്കുമായിരുന്നു. അവിടുന്ന് പറഞ്ഞു: അത് ആകാശ കവാടങ്ങള്‍ തുറക്കപ്പെടുന്ന സമയമാണ്. അതിലൂടെ ഒരു സല്‍ക൪മ്മം കയറിപ്പോകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:478)
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَدَعُ أَرْبَعًا قَبْلَ الظُّهْرِ وَرَكْعَتَيْنِ قَبْلَ الْغَدَاةِ.
ആഇശ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ ളുഹ്റിന് മുമ്പുള്ള നാല് (റക്അത്തും) സുബ്ഹിക്ക് മുമ്പുള്ള രണ്ട് (റക്അത്തും) ഒഴിവാക്കാറുണ്ടായിരുന്നില്ല. (ബുഖാരി : 1182)
عَنْ أُمُّ حَبِيبَةَ زَوْجُ النَّبِيِّ صلى الله عليه وسلم قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرُمَ عَلَى النَّارِ
ഉമ്മു ഹബീബ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ളുഹ്റിന്റെ മുമ്പ് 4 റക്അത്തും അതിനുശേഷം 4 റക്അത്തും കൃത്യ നിഷ്ഠയോടെ നിർവ്വഹിക്കുന്നവരാരോ അവർക്ക് അല്ലാഹു നരകം നിഷിദ്ധമാക്കുന്നതാണ്. (അബൂദാവൂദ്:1269 – തിർമുദി: 427)
ബാങ്ക് കൊടുക്കുമ്പോൾ
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إذا نُودِيَ بالصَّلاةِ فُتِحَتْ أبْوابُ السَّماءِ، واستُجِيبَ الدُّعاءُ.
നബി ﷺ പറഞ്ഞു: നമസ്കാരത്തിനായി (ബാങ്ക്) വിളിക്കപ്പെട്ടാൽ ആകാശ കവാടങ്ങൾ തുറക്കപ്പെടും, പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും ചെയ്യും.
قَالَ رَسُولَ اللَّهِ صلى الله عليه وسلم : الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ
നബി ﷺ പറഞ്ഞു: ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല. (സുനനു അബൂദാവൂദ് : 521 – സുനനുത്തി൪മിദി : 212 – സ്വഹീഹ് അല്‍ബാനി )
ഒരു നിർബന്ധ നമസ്കാരം നിര്‍വ്വഹിച്ച്, അടുത്തതിനായി കാത്തിരിക്കുമ്പോൾ
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ صَلَّيْنَا مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ الْمَغْرِبَ فَرَجَعَ مَنْ رَجَعَ وَعَقَّبَ مَنْ عَقَّبَ فَجَاءَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ مُسْرِعًا قَدْ حَفَزَهُ النَّفَسُ و قَدْ حَسَرَ عَنْ رُكْبَتَيْهِ فَقَالَ “ أَبْشِرُوا هَذَا رَبُّكُمْ قَدْ فَتَحَ بَابًا مِنْ أَبْوَابِ السَّمَاءِ يُبَاهِي بِكُمُ الْمَلاَئِكَةَ يَقُولُ انْظُرُوا إِلَى عِبَادِي قَدْ قَضَوْا فَرِيضَةً وَهُمْ يَنْتَظِرُونَ أُخْرَى ” .
അബ്ദുല്ലാഹ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കൂടെ മഗ്‌രിബ് നമസ്കരിച്ചു. ചിലർ പള്ളിയിൽ നിന്ന് പിരിഞ്ഞുപോയി മറ്റു ചിലർ അടുത്ത നമസ്കാരത്തിനു കാത്തിരുന്ന് പള്ളിയിൽ തന്നെ ഇരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ കിതച്ചുകൊണ്ട്, കാൽമുട്ടുകൾ വെളിവാവുമാറ് വസ്ത്രം പാറിപ്പിച്ചുകൊണ്ട് ധൃതിയിൽ തിരിച്ചുവന്നു. എന്നിട്ട് നബി ﷺ പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക. എന്തെന്നാൽ, നിങ്ങളുടെ റബ്ബ് ആകാശത്തിന്റെ ഒരു കവാടം തുറക്കുകയും മലക്കുകളുടെ മുന്നിൽ നിങ്ങളെക്കുറിച്ച് അഭിമാനത്തോടെ ഇപ്രകാരം പറയുകയും ചെയ്തിരിക്കുന്നു: ‘എന്റെ ദാസന്മാരെ നോക്കൂ; അവർ ഒരു നിർബന്ധ നമസ്കാരം നിറവേറ്റിക്കഴിഞ്ഞ്, മറ്റൊന്നിനുവേണ്ടി കാത്തിരിക്കുന്നു.’ (ഇബ്നുമാജ: 801)
രാത്രിയുടെ അവസാനഭാഗത്ത്
عن عثمان بن أبي العاص الثقفي: تُفْتَحُ أبوابُ السَّماءِ نصفَ اللَّيلِ فيُنادي مُنادٍ هل مِن داعٍ فيُستجابَ له هل مِن سائلٍ فيُعطى هل مِن مكروبٍ فيُفَرَّجَ عنه فلا يبقى مسلمٌ يدعو بدعوةٍ إلّا استجاب اللهُ له إلّا زانيةً تسعى بفَرْجِها أو عَشّارًا
ഉസ്മാൻ ബ്ൻ അബുൽ ആസ് അസ്സഖഫി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: രാത്രി പകുതി പിന്നിടുമ്പോൾ ആകാശ കവാടങ്ങൾ തുറക്കപ്പെടും. എന്നിട്ട് വിളിച്ചു പറയുന്ന ഒരാൾ വിളിച്ചു പറയും. പ്രാർത്ഥിക്കുന്നവരുണ്ടോ അവർക്ക് ഉത്തരം ലഭിക്കും. ചോദിക്കുന്നവരുണ്ടോ അവർ ചോദിക്കുന്നത് നൽകപ്പെടും. പ്രയാസപ്പെടുന്നവരുണ്ടോ അവർക്ക് പ്രയാസത്തിൽ നിന്നും മോചനം ലഭിക്കും. ……. (ത്വബ്റാനി)
ഒരു സ്വഹാബി പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലിയപ്പോൾ
عَنِ ابْنِ عُمَرَ، قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ رَسُولِ اللَّهِ صلى الله عليه وسلم إِذْ قَالَ رَجُلٌ مِنَ الْقَوْمِ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنِ الْقَائِلُ كَلِمَةَ كَذَا وَكَذَا ” . قَالَ رَجُلٌ مِنَ الْقَوْمِ أَنَا يَا رَسُولَ اللَّهِ . قَالَ ” عَجِبْتُ لَهَا فُتِحَتْ لَهَا أَبْوَابُ السَّمَاءِ ” . قَالَ ابْنُ عُمَرَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ذَلِكَ .
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനോടൊപ്പം നമസ്കരിക്കുകയായിരുന്നു. ആളുകളിൽ ഒരാൾ (പ്രാരംഭ പ്രാര്‍ത്ഥനയായി) ഇപ്രകാരം ചൊല്ലി: اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً (അല്ലാഹുവാണ് ഏറ്റവും വലിയവന്‍, അല്ലാഹുവിനാകുന്നു ധാരാളക്കണക്കിന് സ്തുതികള്‍, രാവിലെയും വൈകുന്നേരവും ഞാന്‍ അവനെ വാഴ്ത്തുന്നു) നബി ﷺ ചോദിച്ചു: ആരാണ് ഇത് ചൊല്ലിയത്? ആളുകളിൽ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ ഞാൻ ആണ് (ഈ വാക്കുകൾ ചൊല്ലിയത്). അപ്പോള്‍ നബി ﷺ പറഞ്ഞു: അത് കേട്ട് ഞാന്‍ അല്‍ഭുതപ്പെട്ടു. ആകാശ കവാടങ്ങള്‍ അതിനായി തുറക്കപ്പെട്ടിരിക്കുന്നു. ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഇത് പറയുന്നത് കേട്ടതിനുശേഷം ഞാൻ അത് ഒഴിവാക്കിയിട്ടില്ല. (മുസ്ലിം:601)
ആക്രമിക്കപ്പെട്ടവൻ പ്രാര്‍ത്ഥിക്കുമ്പോൾ
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ ثَلاَثَةٌ لاَ تُرَدُّ دَعْوَتُهُمُ الصَّائِمُ حَتَّى يُفْطِرَ وَالإِمَامُ الْعَادِلُ وَدَعْوَةُ الْمَظْلُومِ يَرْفَعُهَا اللَّهُ فَوْقَ الْغَمَامِ وَيَفْتَحُ لَهَا أَبْوَابَ السَّمَاءِ وَيَقُولُ الرَّبُّ وَعِزَّتِي لأَنْصُرَنَّكَ وَلَوْ بَعْدَ حِينٍ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളുടെ പ്രാർത്ഥന അല്ലാഹു നിരസിക്കുകയില്ല. നോമ്പുകാരന്റെ നോമ്പ് തുറക്കുന്നതു വരെയുള്ള പ്രാർത്ഥന, നീതിമാനായ നേതാവിന്റെ പ്രാര്‍ത്ഥന, ആക്രമിക്കപ്പെട്ടവന്‍റെയും പ്രാര്‍ത്ഥന. അല്ലാഹു അതിനെ (ആക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനയെ) മേഘങ്ങൾക്കു മീതെ ഉയർത്തുകയും ആകാശ കവാടങ്ങൾ അതിനായി (അത് സ്വീകരിക്കാനായി) തുറക്കുകയും ചെയ്യുന്നു. റബ്ബ് പറയും: .എന്റെ പ്രതാപത്താൽ, തീർച്ചയായും ഞാൻ നിന്നെ സഹായിക്കും, കുറച്ചു കഴിഞ്ഞാൽ പോലും. (തിര്‍മിദി: 3598)
സത്യവിശ്വാസിയുടെ ആത്മാവ് കൊണ്ടുപോകുമ്പോൾ
عن البراء بن عازب قال: خرجنا مع النبي صلى الله عليه وسلم في جنازة رجل من الأنصار، فانتهينا إلى القبر ولما يلحد، فجلس رسول الله صلى الله عليه وسلم، وجلسنا حوله كأن على رؤوسنا الطير، وفي يده عود ينكت به في الأرض، فرفع رأسه فقال: استعيذوا بالله من عذاب القبر. مرتين أو ثلاثا، ثم قال: إن العبد المؤمن إذا كان في انقطاع من الدنيا، وإقبال من الآخرة، نزل إليه من السماء ملائكة بيض الوجوه كأن وجوههم الشمس، معهم كفن من أكفان الجنة، وحنوط من حنوط الجنة، حتى يجلسوا منه مد البصر، ثم يجيء ملك الموت حتى يجلس عند رأسه فيقول: أيتها النفس الطيبة اخرجي إلى مغفرة من الله ورضوان قال: فتخرج تسيل كما تسيل القطرة من في السقاء فيأخذها، فإذا أخذها لم يدعوها في يده طرفة عين حتى يأخذوها فيجعلوها في ذلك الكفن وفي ذلك الحنوط، ويخرج منها كأطيب نفحة مسك وجدت على وجه الأرض، قال: فيصعدون بها فلا يمرون ـ يعني بها ـ على ملأ من الملائكة إلا قالوا: ما هذه الروح الطيب، فيقولون: فلان بن فلان، بأحسن أسمائه التي كانوا يسمونه بها في الدنيا حتى ينتهوا بها إلى سماء الدنيا، فيستفتحون له فيفتح له، فيشيعه من كل سماء مقربوها إلى السماء التي تليها حتى ينتهى بها إلى السماء السابعة، فيقول الله عز وجل: اكتبوا كتاب عبدي في عليين وأعيدوه إلى الأرض، فإني منها خلقتهم، وفيها أعيدهم، ومنها أخرجهم تارة أخرى، قال: فتعاد روحه فيأتيه ملكان فيجلسانه فيقولون له: من ربك؟ فيقول: ربي الله فيقولون له: ما دينك؟ فيقول: ديني الإسلام، فيقولان له: ما هذا الرجل الذي بعث فيكم؟ فيقول: هو رسول الله صلى الله عليه وسلم، فيقولان له: وما علمك؟ فيقول: قرأت كتاب الله فآمنت به وصدقت، فينادي مناد من السماء أن قد صدق، فأفرشوه من الجنة وألبسوه من الجنة وافتحوا له بابا إلى الجنة، قال: فيأتيه من روحها وطيبها ويفسح له في قبره مد بصره، قال: ويأتيه رجل حسن الوجه حسن الثياب طيب الريح، فيقول: أبشر بالذي يسرك، هذا يومك الذي كنت توعد، فيقول له: من أنت؟ فوجهك الوجه يجيء بالخير، فيقول: أنا عملك الصالح، فيقول: رب أقم الساعة، رب أقم الساعة، حتى أرجع إلى أهلي ومالي،
ബറാഅ്ബ്നു ആസിബ് رَضِيَ اللَّهُ عَنْهُ പറയുന്നു: അന്‍സാരികളില്‍ പെട്ട ഒരാളുടെ ജനാസയുമായി പ്രവാചകനോടൊപ്പം ഞങ്ങളും പുറപ്പെട്ടു. ഖബ൪ കുഴിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പണി പൂ൪ത്തിയാകാത്തതുകൊണ്ട് പ്രവാചകനും ഞങ്ങളും അവിടെ ഇരിക്കുകയുണ്ടായി. തലയില്‍ ഒരു പക്ഷി ഇരിക്കുമ്പോള്‍ എത്രമാത്രം സൂക്ഷ്മതയോടെ ഇരിക്കുമോ അതുപോലെ നിശബ്ദരായി ഞങ്ങള്‍ നബി ﷺ ക്ക് ചുറ്റും ഇരുന്നു. തിരുമേനിയുടെ കയ്യിലുണ്ടായിരുന്ന ഒരു കമ്പ് കൊണ്ട് ഭൂമിയില്‍ ഒരു ചെറിയ അടി അടിച്ച് തന്റെ തല ഉയ൪ത്തിക്കൊണ്ട് ഞങ്ങളോടായി പറഞ്ഞു: നിങ്ങള്‍ ഖബ൪ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുക. ഇതുതന്നെ തിരുമേനി രണ്ടോ മുന്നോ തവണ ആവർത്തിക്കുകയുണ്ടായി.തുട൪ന്ന് നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവും ആയിക്കഴിഞ്ഞാല്‍ സൂര്യനെ പോലെ പ്രശോഭിക്കുന്ന വെളുത്ത മുഖമുള്ള മാലാഖമാര്‍ സ്വ൪ഗീയ കഫന്‍പുടവകളും സ്വ൪ഗീയ സുഗന്ധവുമായി തന്റെ കണ്ണെത്തുംദൂരെ വരെ നിറഞ്ഞു നില്‍ക്കുവാനായി ആകാശത്ത് നിന്നും ഇറങ്ങി വരുന്നു. പിന്നീട് മലക്കുല്‍ മൌത്ത് വന്നുകൊണ്ട് അവന്റെ തലയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് പറയുന്നു. ശാന്തമടഞ്ഞ ആത്മാവേ അല്ലാഹുവിന്റെ പാപമോചനത്തിലേക്കും തൃപ്തിയിലേക്കും ഇറങ്ങി വരിക. അപ്പോഴേക്കും ഒരു കൂജയില്‍ നിന്ന് വെള്ളം ഒഴുകി വരുന്നതുപോലെ ആത്മാവ് ഒഴുകി വരികയായി. അങ്ങനെ മലക്കുല്‍ മൌത്ത് ആ ആത്മാവിനെ സ്വീകരിക്കുകയും പെട്ടെന്നുതന്നെ സ്വ൪ഗത്തിന്‍ നിന്നും കൊണ്ടുവന്ന സുഗന്ധം പൂശിയ കഫന്‍ പുടവയില്‍ പൊതിയുകയും ചെയ്യുന്നു. അതില്‍ നിന്നും ഭൂമിയില്‍ വെച്ച് ഏറ്റവും പരിമളമള്ള കസ്തൂരിയെപോലെ അതില്‍ നിന്നും സുഗന്ധം അടിച്ചു വീശിക്കൊണ്ടേയിരിക്കുന്നതാണ്. അങ്ങനെ അവയുമായി വാനലോകത്തേക്ക് അവ൪ കയറിപോകുമ്പോള്‍ വഴിയില്‍ കാണുന്ന ഓരോ മലക്കുകളും ചോദിക്കുന്നു: ഈ നല്ല ആത്മാവ് ആരുടേതാണ്? പറയപ്പെടും, ഇന്നവന്റെ മകന്റെ ആത്മാവാണെന്ന്. ഇഹലോകത്ത് വെച്ച് അവനെ വിളിച്ചിരുന്ന നല്ല പേര് കൊണ്ട് അവനെ അവ൪ അഭിസംബോധന ചെയ്യുന്നു. അങ്ങനെ ഭൂമിയോടടുത്ത് നില്‍ക്കുന്ന ആകാശത്തേക്ക് കയറിപ്പോകുകയും അത് തുറക്കുവാന്‍ ആവശ്യപ്പെടുകയും തുറക്കുകയും അഭിവാദ്യമ൪പ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഓരോ ആകാശത്തിലെയും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകള്‍ അടുത്ത ആകാശത്തിലേക്ക് അതിനെ അനുഗമിക്കുകയും അകമ്പടി സേവിക്കുകയും ചെയ്യുന്നു. ഈ കാര്യം തന്നെ ഏഴാനാകാശം വരെ തുട൪ന്നുപോകുന്നു. അപ്പോള്‍ അല്ലാഹു വിളിച്ചു പറയും: എന്റെ അടിമയുടെ രേഖകള്‍ ഹില്ലിയ്യീനില്‍ രേഖപ്പെടുത്തുകയും അവനെ ഭൂമിയിലേക്ക് തന്നെ മടക്കുകയും ചെയ്യുക. കാരണം ഞാന്‍ അവരെ അവിടെ നിന്നാണ് സൃഷ്ടിച്ചത്. അതിലേക്കുതന്നെ ഞാനവരെ മടക്കുകയും പിന്നീട് ഒരിക്കല്‍കൂടി നാമവരെ അവിടെ നിന്ന് പുറത്തു കൊണ്ടുവരികയും ചെയ്യുന്നതാണ്. അങ്ങനെ അവന്റെ ശരീരത്തിലേക്കുതന്നെ ആത്മാവിനെ മടക്കുന്നു. ആ സമയം രണ്ട് മലക്കുകള്‍ വന്നുകൊണ്ട് അരികില്‍ ഇരിക്കുകയും ചോദിക്കുകയും ചെയ്യുന്നു: ആരാണ് നിന്റെ രക്ഷിതാവ്? അവന്‍ പറയുന്നു: എന്റെ രക്ഷിതാവ് അല്ലാഹുവാണ്. അവ൪ വീണ്ടും ചോദിക്കുന്നു: നിന്റെ ദീന്‍ ഏതാണ്? അവന്‍ മറുപടി പറയുന്നു: എന്റെ ദീന്‍ ഇസ്ലാമാകുന്നു. നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ മനുഷ്യനെ കുറിച്ച് നീ എന്തുപറയുന്നുവെന്ന് ചോദിക്കുന്നു. അപ്പോള്‍ അവന്‍ മറുപടി പറയുന്നു: അദ്ദേഹം അല്ലാഹുവിന്റെ ദൂതനാകുന്നു. അവ൪ രണ്ടുപേരും(മലക്കുകള്‍) അവനോട് ചോദിക്കുന്നു: നിന്റെ അറിവ് എന്താണ്? അവന്‍ മറുപടി പറയുന്നു: ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം വായിച്ചു. അതില്‍ വിശ്വസിക്കുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ആകാശത്തുനിന്നും ഒരാള്‍ വിളിച്ചു പറയുന്നു: എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു. ആയതിനാല്‍ അദ്ദേഹത്തിന് സ്വ൪ഗത്തില്‍ നിന്ന് ഒരു വിരി വിരിച്ചു കൊടുക്കുക, സ്വ൪ഗീയ ഉടയാടകള്‍ ധരിപ്പിക്കുക, സ്വ൪ഗത്തിലേക്ക് ഒരു വാതില്‍ തുറന്നുകൊടുക്കുകയും ചെയ്യുക. അങ്ങനെ അതില്‍ നിന്ന് അതിന്റെ വാസനയും പരിമളവും വരുകയും അവന്റെ ഖബറിനെ കണ്ണെത്താ ദൂരത്തേക്ക് വിശാലമാക്കുകയും ചെയ്യുന്നു. നന്നായി വസ്ത്രമണിഞ്ഞ് സുമുഖനായ ഒരാള്‍ പരിമളം വീശി അവിടേക്ക് കടന്നുവന്നുകൊണ്ട് പറയുന്നു: സന്തോഷിച്ചുകൊള്ളൂ, ആനന്ദകരമായതെല്ലാം താങ്കള്‍ക്കുവേണ്ടി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ദിവസമാണിത്. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കുന്നു: നന്‍മകള്‍ കൊണ്ടുവരുന്ന മുഖമുടയവരേ, താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയുന്നു ഞാനാണ് താങ്കളുടെ സല്‍ക൪മ്മങ്ങള്‍. അപ്പോള്‍ അദ്ദേഹം വിളിച്ചു പറയും: രക്ഷിതാവേ, ആ ഖിയാമത്ത് നാള്‍ ഒന്ന് വേഗമാക്കിയാലും, എനിക്കെന്റെ കുടുംബങ്ങളിലേക്കും സമ്പത്തിലേക്കും തിരിച്ചുചെന്ന് സുഖമായി ജീവിക്കാമല്ലോ. (അഹ്മദ്)
وَإِذَا كَانَ الرَّجُلُ السُّوءُ قَالَ اخْرُجِي أَيَّتُهَا النَّفْسُ الْخَبِيثَةُ كَانَتْ فِي الْجَسَدِ الْخَبِيثِ اخْرُجِي ذَمِيمَةً وَأَبْشِرِي بِحَمِيمٍ وَغَسَّاقٍ . وَآخَرَ مِنْ شَكْلِهِ أَزْوَاجٌ . فَلاَ يَزَالُ يُقَالُ لَهَا ذَلِكَ حَتَّى تَخْرُجَ ثُمَّ يُعْرَجُ بِهَا إِلَى السَّمَاءِ فَلاَ يُفْتَحُ لَهَا فَيُقَالُ : مَنْ هَذَا فَيُقَالُ : فُلاَنٌ . فَيُقَالُ : لاَ مَرْحَبًا بِالنَّفْسِ الْخَبِيثَةِ كَانَتْ فِي الْجَسَدِ الْخَبِيثِ ارْجِعِي ذَمِيمَةً فَإِنَّهَا لاَ تُفْتَحُ لَكِ أَبْوَابُ السَّمَاءِ فَيُرْسَلُ بِهَا مِنَ السَّمَاءِ ثُمَّ تَصِيرُ إِلَى الْقَبْرِ
………… ചീത്ത മനുഷ്യനാണെങ്കില്‍ പറയും: മ്ലേച്ഛ ശരീരത്തിലുണ്ടായിരുന്ന മ്ലേച്ഛാത്മാവേ, ഇറങ്ങി വരിക, നിന്ദ്യനായി ഇറങ്ങി വരിക. കഠിന ചൂടിലേക്കും ഇരുട്ടിലേക്കും പുറപ്പെടുക… ആകാശത്തേക്ക് കയറിപ്പോകുന്നതുവരെ ഇതുതന്നെ ആവ൪ത്തിച്ചു കൊണ്ടേയിരിക്കുന്നതാണ്. ആകാശത്തേക്ക് കയറിപ്പോകും, പക്ഷേ അതിനുവേണ്ടി തുറക്കപ്പെടുകയില്ല. ചോദിക്കപ്പെടും: ഇത് ആരാണ്? ഇന്ന വ്യക്തിയാണെന്ന് പറയപ്പെടും. മ്ളേച്ഛ ശരീരത്തിലുണ്ടായിരുന്ന മ്ലേച്ഛാത്മാവിന് സ്വാഗതമില്ല, വളരെ നിന്ദ്യനായി മടങ്ങിപ്പോകുക എന്ന് പറയപ്പെടും. കാരണം ആകാശ കവാടങ്ങള്‍ നിനക്കായി തുറക്കുകയില്ല. ആകാശത്തുനിന്ന് മടക്കപ്പെടുകയും ഖബ്റിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു. (ഇബ്നുമാജ:37/4403)
തിങ്കളും വ്യാഴവും
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : تُفتَحُ أبوابُ السَّماءِ يَومَ الاثنَيْنِ، ويَومَ الخَميسِ، فيُغفَرُ لكُلِّ عَبدٍ لا يُشرِكُ باللهِ شَيئًا، إلّا رَجُلًا كانت بَينَهُ وبَينَ أخيهِ شَحناءُ، فيَقولُ: أنظِروا هذَيْنِ حتى يَصطَلِحا.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും ആകാശ കവാടങ്ങൾ തുറക്കപ്പെടും. എന്നിട്ട് അല്ലാഹുവിൽ പങ്കുചേർക്കാത്ത എല്ലാ അടിമകൾക്കും പാപമോചനം ലഭിക്കും. ഒരാൾ ഒഴികെ, അയാൾക്കും തന്റെ സഹോദരനും ഇടയിൽ പകയുണ്ട്. അല്ലാഹു പറയും ഇവർ നന്നാകുന്നതുവരെ കാത്തിരിക്കൂ. (അഹ്മദ്, അബ്ദുറസാഖ്)
റമളാൻ സമാഗതമായാൽ
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا دَخَلَ شَهْرُ رَمَضَانَ فُتِّحَتْ أَبْوَابُ السَّمَاءِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാൻ മാസം വന്നുകഴിഞ്ഞാൽ ആകാശത്തിലെ കവാടങ്ങൾ തുറക്കപ്പെടും. നരകത്തിന്റെ കവാടങ്ങൾ അടയ്ക്കപ്പെടും. പിശാചുക്കൾ ബന്ധിക്കപ്പെടും. (ബുഖാരി:1899)
ഇഖ്ലാസോടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞാൽ
عَنْ أَبِي هُرَيْرَةَ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا قَالَ عَبْدٌ لاَ إِلَهَ إِلاَّ اللَّهُ قَطُّ مُخْلِصًا إِلاَّ فُتِحَتْ لَهُ أَبْوَابُ السَّمَاءِ حَتَّى تُفْضِيَ إِلَى الْعَرْشِ مَا اجْتَنَبَ الْكَبَائِرَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വൻപാപങ്ങളിൽ നിന്ന് വിട്ടുനിന്ന് ഇഖ്ലാസോടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞാൽ, അതിനായി ആകാശ കവാടങ്ങള്‍ തുറക്കപ്പെടും, അത് അര്‍ശിൽ എത്തുന്നത് വരെ. (തിര്‍മിദി:3590)